അവളെ
ആദ്യമായി കണ്ട ദിവസം മുതലാണ് അവന്‍ ഡയറി എഴുതാന്‍ തുടങ്ങിയത്. കൃത്യമായി
പറഞ്ഞാല്‍ പ്രീ ഡിഗ്രി ക്ലാസ്സ് തുടങ്ങിയ ദിവസം, സെപ്റ്റംബര്‍ 1 .
ഉള്ളില്‍
തിങ്ങികൂടിയതെന്തോ വിങ്ങി പൊട്ടുമെന്ന് തോന്നിയപ്പോള്‍ , ഒരു പഴയ എഴുതീരാത്ത
നോട്ട് ബുക്കിന്റെ അവസാന പേജില്‍ നിന്ന് അവന്‍ എഴുതി തുടങ്ങി
" തിയതി
സെപ്റ്റംബര്‍ 1 , സമയം രാത്രി 11 :30
പുറത്തു നല്ല മഴയുണ്ട്
...ഉച്ചയോടടുതാണ് മഴ തുടങ്ങിയതു . പിന്നീടു തോര്‍ന്നിട്ടില്ല . മഴ തുടങ്ങുന്നതിനു
അല്പം മുന്‍പാണ് അവളെ ആദ്യമായി കണ്ടത്
..സീബ്ര വരകളുള്ള ഒരു ഫ്രോക്ക് ആയിരുന്നു അലളുടെ വേഷം ......
എന്താണെന്നു അറിയില്ല
മനസ്സില്‍ ഇരുണ്ടു കൂടിയ കാര്‍മേഘം പെയ്യാന്‍ പറ്റാതെ വേദനികുന്നത് പോലെ "
മനസ്സില്‍
ഉള്ളതു മുഴുവന്‍ എഴുതാന്‍ കഴിഞ്ഞില്ലെകിലും അവനു വല്ലാത്ത ആശ്വാസം തോന്നി..
മനുഷ്യര്‍ക്ക്
അങ്ങനെയാണ് അധികമായതു പുറം തള്ളുമ്പോള്‍ ഒരു സുഖം കിട്ടുന്നു. ആഹ്ലാദം വരുമ്പോള്‍
ആളുകള്‍ പാടുകയും നൃത്തം വയ്കുകയും ചെയ്യുന്നത് കണ്ടിട്ടിലെ ?
മനസിന്
തങ്ങാവുന്നതിലധികമുള്ളത് വിസര്‍ജിച്ചു സന്തുലനം നേടുന്ന സുഖമാണത്..
ദുഃഖം
വരുമ്പോള്‍ കരയുകയും ദേഷ്യപെടുകയും ചെയുന്നതു അതുകൊണ്ട് തന്നെ ആയിരികണം ..
ഡയറി
എഴുതുബോള്‍ അവനും അത്തരത്തില്‍ ഒരു സുഖം അനുഭവിച്ചിരുന്നു... കനത്തിരുണ്ട കാര്‍മേഘങ്ങള്‍
പെയ്തിരങ്ങുന്നതുപോലെ...അവന്‍റെ ജീവശക്തി
പ്രപഞ്ചതിനോട് തുലനം ചെയ്യുന്നതായി അവന്‍
അറിഞ്ഞു .
നേര്‍ത്തതും
മിനിസവുമുള്ള പേജുകള്‍ നിറയെ അവളെപറ്റി എഴുതി നിറച്ചു
അവളെ കുറച്ചു എഴുതിയതിലും
കൂടുതല്‍ അവന്‍ പ്രണയത്തെ പറ്റിയാണ് എഴുതിയിരുന്നത്. ബാക്കി വന്ന താളുകളില്‍ എഴുതാന്‍ വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ കൈവിരലില്‍
കോമ്പസുകൊണ്ട്കുത്തി എടുത്ത ചോരകൊണ്ട് അവളുടെ പേരെഴുതി വയ്കുമായിരുന്നു.
അങ്ങനെ
രണ്ടു വര്‍ഷങ്ങള്‍ ..
ഈ രണ്ടു
വര്‍ഷവും അവര്‍ ഒരുമിച്ചു ഒരു ക്ലാസ്സില്‍ ആയിരുന്നു ..പക്ഷെ അവര്‍ ഒരികല്‍പോലും സംസാരികുകയോ, കൂട്ട് കൂടുകയോ ചെയ്തില്ല ....
മൌനത്തിനു
ചിലപ്പോള്‍ ആയിരം വാക്കുകളേക്കാള്‍ ശക്തി ഉണ്ടാകുമെന്ന് പറയുന്നത് ശരിയാണ് ... വാക്കുകളുടെ സഹായമില്ലാതെ തന്നെ എത്രയോ തവണ അവര്‍ സംസാരിച്ചിരിക്കുന്നു.
കാലം പറയാത്ത കഥകളുണ്ടോ ?
കാലം പറയാത്ത കഥകളുണ്ടോ ?
ഒടുവില്‍ എക്സാം
കഴിഞ്ഞ പിരിഞ്ഞു പോകുന്ന ദിവസം അവള്‍ ഓട്ടോഗ്രാഫ് അവനു മുന്‍പില്‍ വച്ച് നീട്ടി
...
'രണ്ടു
ഡയറികല്‍ മുഴുവനും അവളെ പറ്റിയാണ് അവന്‍ എഴുതിയത്, എന്നിട്ടും ചെറിയൊരു പേപ്പറില്‍
എന്തെഴുതുമെന്നോര്‍ത്തു അവന്‍ അസ്വസ്ഥനായി.
വാക്കുകള്‍ കിട്ടാത്തപ്പോള്‍ ചെയ്യുന്നത് പോലെ ചോരകൊണ്ട് പേരെഴുതി കൊടുത്താലോ??
ഒടുവില്‍ സെപ്റ്റംബര്‍ 1-ആം തിയതിയിലെ പേജില്‍ അവന്‍ എഴുതി
വാക്കുകള്‍ കിട്ടാത്തപ്പോള്‍ ചെയ്യുന്നത് പോലെ ചോരകൊണ്ട് പേരെഴുതി കൊടുത്താലോ??
ഒടുവില്‍ സെപ്റ്റംബര്‍ 1-ആം തിയതിയിലെ പേജില്‍ അവന്‍ എഴുതി
"ജന്മദിനാശംസകള്‍"
നേര്‍ത്ത
മുനയുള്ള ഒരു ജെല്‍ പെനകൊണ്ടായിരുന്നു എഴുതിയതു
അവള്കതൊരു അത്ഭുതമായിരുന്നു.. അവളുടെ ജന്മദിനം എന്നാണെന്ന് അവള്‍ ആരോടും പറഞ്ഞിട്ടില്ല..അവള്‍ അതാഘോഷികാറുമില്ല ...
അന്ന് തന്നെയണ് അവളുടെ അമ്മ മരിച്ചതും.
മറുപടി
ഓടോഗ്രഫില്‍ അവള്‍ എഴുതി..
"വലിയോരാളാകുമ്പോള്‍
എന്നെ എല്ലാം മറന്നു പോകുമായിരികും അല്ലെ?
പിന്നെ എന്‍റെ ബര്ത്ഡേ
ഡേറ്റ് എങ്ങനെ അറിഞ്ഞു?"
രണ്ടു
ചെറിയ ചോദ്യങ്ങള്‍ ..
അവന്റെ
ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട് അന്തരീക്ഷത്തിലേയ്ക് പൊങ്ങി പോകുന്നതുപോലെ അവനു തോന്നി. ചോദ്യങ്ങള്‍ അപ്രസക്തവും ശബ്ദങ്ങള്‍ പ്രസക്തവുമായിരുനു. അതിനാല്‍ ആ ചോദ്യങ്ങള്‍ക്ക് അവന്‍ മൌനംകൊണ്ട് മറുപടി പറഞ്ഞു.
പിന്നീട്
അഞ്ചു വര്‍ഷങ്ങള്‍ക് ശേഷമായിരുന്നു അയാള്‍ അവളെ കണ്ടത്...
ഈ
കാലമത്രയും അയാള്‍ ആ നഗരത്തില്‍ അവളെ തിരഞ്ഞുകൊണ്ടിരികുകയായിരുന്നു ...
സായാഹ്നങ്ങളില്‍ ബീച്ചിലും പാര്കുകളിലും തിങ്ങിനിറയുന്ന ആള്‍ക്കൂട്ടത്തില്‍...
സായാഹ്നങ്ങളില്‍ ബീച്ചിലും പാര്കുകളിലും തിങ്ങിനിറയുന്ന ആള്‍ക്കൂട്ടത്തില്‍...
അവിചാരിതമായി
കണ്ടുമുട്ടുന്ന പഴയ സുഹൃത്തുക്കളോട്...
ആര്‍കും
അറിയുകയില്ലയിരുന്നു...
അങ്ങനെ
ഒരാള്‍ ജീവിചിരുന്നിടുണ്ടോ എന്ന് പോലും അയാള്‍ക് സംശയമായി..
മറ്റു
നഗരങ്ങളില്‍ നല്ല ജോലി കിട്ടുമായിരുന്നിട്ടും അവള്‍ ഉള്ള ആ നഗരം വിട്ട് അയാള്‍ എങ്ങോട്ടും
പോയില്ല ..
അവളെ
കാണുമ്പോള്‍ പറയേണ്ട ഡയലോഗുകള്‍ അയാള്‍ പലവട്ടം മനസ്സില്‍ പറഞ്ഞു ഉറപ്പിച്ചിരുന്നു. അപ്പോള്‍ മുഖത്ത്ണ്ടാകേണ്ട ഭാവം.. ശരീര ചലങ്ങള്‍ അങ്ങനെ എല്ലാം അയാള്‍ പലവുരു കണ്ണാടിയില്‍ നോക്കി പരിശീലിചിട്ടുണ്ടായിരുന്നു. കാലങ്ങള്‍ അകഴിഞ്ഞിട്ടും അയാളുടെ അകക്കണ്ണ് വിശ്രമമില്ലാതെ അവളെ തിരഞ്ഞുകൊണ്ടേ ഇരുന്നു.
***
പ്ലട്ഫോര്മില്‍
തണല്‍ മരങ്ങളുള്ള തിരക് കുറഞ്ഞ ഒരു റെയില്‍വേ സ്റ്റേഷനായിരുന്നു അത്..
നല്ല മഴ
ഉണ്ടായിരുന്നു .
.
കഷണ്ടി
കയറി കൊറച്ചു കുടവയറുള്ള ഒരാളായിരുന്നു അവളുടെ ഭര്‍ത്താവ്.
കല്യാണം
കഴിഞ്ഞിട് അധികം ദിവസമായിട്ടില്ലന്നു തോന്നുന്നു..കല്യണ പെണ്ണിന്റെ വേഷത്തിലായിരുന്നു
അവള്‍ ...
കാഴ്ചകള്‍
മറച്ചു വയ്ക്കുന്ന നഗരവീഥികളിലെ വളവുകള്‍ക്കപ്പുറം അല്പം കൂടി ദൂരെ നടന്നു ചെന്ന്
അവന്‍ ആരെയാണോ തേടിയത്, അവള്‍ ശീല്കാരതോടെ ഒഴുകി പോകുന്ന മഴവെള്ളത്തില്‍ കണ്ണുകള്‍ നാട്ടുകൊണ്ട് പ്ലട്ഫോര്മിലെ
സിമെന്റ് ബെഞ്ചില്‍ ഇരിക്കുന്നു......
തലച്ചോറില്‍
അനേകായിരം ശബ്ദങ്ങള്‍ ഒരുമിച്ചു വന്നു..അവളെ തിരഞ്ഞു നടന്ന വഴികളിലെ ഇരമ്പി പാഞ്ഞ
വണ്ടികളുടെ ഹോണ്‍..ചിന്നം വിളിക്കുന്ന തീവണ്ടി..ചില്ല് പൊട്ടുന്ന ശബ്ദം കടലിന്റെ
ഇരമ്പം. അങ്ങനെ ഒരായിരം ശബ്ദങ്ങള്‍. അത് നിശബ്ദമായ മനസിന്റെ ഭിത്തികള്‍ ഇടിച്ചു പ്രാണവേദന കാണിച്ചു.
പെരുംപാമ്പിനെ പോലെ തീവണ്ടി ഇഴഞ്ഞു വന്നു.
മഴതുള്ളികള്‍ പറ്റിപിടിച്ചിരുന്ന ചില്ല് ജാലകത്തിലൂടെ അവള്‍ അയാളെ കണ്ടിരുന്നുവോ?
കണ്ണാടി
ചില്ലുകളില്‍ പറ്റിപിടിച്ചിരുന്ന ജലബാശ്പങ്ങള്‍ ഒരു ഫോക്കസ് തെറ്റിയ ക്യാമറ പോലെ അവളെ
അയാളുടെ കണ്ണുകളില്‍നിന്ന് മായ്ച്ചു കളഞ്ഞിരുന്നു..
മൂന്നു
മാസങ്ങള്‍ക്ക് മുന്‍പാണ് അയാള്‍ കണ്ണാടി വയ്ച്ചത്.......
ഒരുപക്ഷെ കണ്ണാടി വച്ചിരുന്നതിനാല്‍ അവള്‍ അയാളെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ
?
മഴ
പിന്നെയും ശക്തമായി .
അയാള്‍ ഉച്ചത്തില്‍ ഒന്ന് അലരുകയുണ്ടായി.
ശബ്ദമായി ഊര്‍ജം പുറത്തു പോയപ്പോള്‍ അയാള്‍ക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി.
അയാള്‍ പിന്നെയും പിന്നെയും ഉച്ചത്തില്‍ അലറി. അയാളുടെ ജീവശക്തി പ്രപഞ്ചതിനോടെ സമരസപെട്ടു...
അയാള്‍ ഉച്ചത്തില്‍ ഒന്ന് അലരുകയുണ്ടായി.
ശബ്ദമായി ഊര്‍ജം പുറത്തു പോയപ്പോള്‍ അയാള്‍ക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി.
അയാള്‍ പിന്നെയും പിന്നെയും ഉച്ചത്തില്‍ അലറി. അയാളുടെ ജീവശക്തി പ്രപഞ്ചതിനോടെ സമരസപെട്ടു...
പിന്നീടൊരിക്കലും അയാള്‍ ഡയറികല്‍ എഴുതിയില്ല.
പ്രണയം വിസര്‍ജിച്ചുണ്ടായ ഡയറികല്‍ തന്‍റെ ഭീരുത്വത്തിന്‍റെ കൈയൊപ്പുകള്‍ അയാള്‍ കണ്ടു...
പ്രണയം വിസര്‍ജിച്ചുണ്ടായ ഡയറികല്‍ തന്‍റെ ഭീരുത്വത്തിന്‍റെ കൈയൊപ്പുകള്‍ അയാള്‍ കണ്ടു...
കടലരികതുള്ള
ഒരു പാറക്കൂട്ടത്തിനിടയില്‍ ആ ഭീരുത്വത്തെ കൂട്ടിയിട്ടു കത്തിച്ചു.
.കനലുകളില്‍നിന്നു സിഗരറ്റിനു തീ കൊളുത്തി, നെജ്ജാംകൂട് നിറയെ പുകയെടുത്തു ...
.കനലുകളില്‍നിന്നു സിഗരറ്റിനു തീ കൊളുത്തി, നെജ്ജാംകൂട് നിറയെ പുകയെടുത്തു ...
ആഹ്ലാദവും
ദുഖത്തിനും ഇടയിലെവിടെയോഉള്ള ആത്മസംതൃപ്തിയില്‍ അയാള്‍ കണ്ണുകളടച്ചു ......
*********